Saturday, February 23, 2013

ഏകാന്തത?

നേരം രണ്ടരയോടു അടുക്കുന്നെ ഉണ്ടായിരുന്നുവുള്ളൂ.എല്ലാവരും നല്ല ഉറക്കത്തിലാണ്.ഫാനിന്റെ ഉഷ്ണകാറ്റ്‌ ചൂടിനു ആക്കം കൂട്ടുകയെ ചെയ്യുന്നുള്ളൂ.അവള്‍ മെല്ലെ ജനലുകള്‍ തുറന്നു.അപ്പുറത്തെ സിമന്റ്‌ കടയിലെ കാവല്‍ക്കാരന്‍ പാട്ട് കേട്ടിരിക്കുകയാണ്.എവിടെയൊക്കെയോ തട്ടി തടഞ്ഞ ശേഷം അത് അവളുടെ കാതുകളിലെക്കെതിയപ്പോഴേക്കും ചിലമ്പിച്ച സ്വരങ്ങളായി മാറി തുടങ്ങിയിരുന്നു.
"എന്താ മോളെ ഉറങ്ങണ്ണില്ല്യെ?"കാവല്‍ക്കാരന്‍ സ്നേഹത്തോടെ അന്വേഷിച്ചു.
"ഇല്ലാ കുറച്ചു വായിക്കാനുണ്ട്"അവള്‍ മറുപടി പറഞ്ഞു.
"ഉം....പഠിച്ചോ കുട്ട്യേ...പഠിച്ച് വല്യേ ആളാവ്"

മറന്നു പോയിരുന്നുവെങ്കിലും ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് അവള്‍ അവളുടെ ലോകത്തിലേക്ക്‌ പിന്‍വലിഞ്ഞു.അടക്കി വച്ചിരുന്ന ഷെല്‍ഫില്‍ പുസ്തകങ്ങള്‍ പരതുന്നതിനിടയില്‍ മുന്‍പാരോ കളിയാകിയത് ഓര്‍മ വന്നു "നീയല്ലെങ്കിലും രാത്രി ജീവിയാണല്ലോ"തമാശയ്ക്ക് പറഞ്ഞതായിരുന്നുവെങ്കിലും അത് ശെരിയായിരുന്നു.വായിക്കുവാനും എഴുതുവാനും ചിന്തകളെ സ്വതന്ത്രമാക്കാനും അവള്‍ കണ്ടെത്തിയിരുന്ന അഥവാ ഇഷ്ടപെട്ടിരുന്ന സമയം രാത്രിയായിരുന്നു.
വായിച്ചു തീര്‍ക്കാതതായി ഒരു പുസ്തകം പോലും ആ ഷെല്‍ഫില്‍ ഉണ്ടായിരുന്നില്ല.കൈകള്‍ അവിടെ നിന്നും പിന്‍വാങ്ങി കൊണ്ട് അവള്‍ അടുത്തിരുന്ന കസേരയിലേക്ക് ചാഞ്ഞു.ചുറ്റിലുമുള്ള നാല് ചുവരുകളില്ലേക്ക് മാറി മാറി നോക്കി.വര്‍ഷങ്ങളായി അവള്‍ സംവദിക്കുന്നത് ഈ നാല് ചുവരുകളോടാണ്.മൂകമായാണ് അവര്‍ സന്ദേശങ്ങള്‍ കൈ മാറാറുള്ളത്.പുറം ലോകത്തുള്ളവര്‍കെല്ലാം അവള്‍ അപരിചിതയാണ് ,അവള്‍ക്കു അവരും!ഈ അപരിചിതത്വം നിലനില്‍ക്കുന്നത് കൊണ്ടാവാം ഉറക്കമളച്ചു പഠിച്ചിരുന്ന ആ കുട്ടിയുടെ സ്ഥാനത് നിന്ന് ഇന്നത്തെ അവളെ മനസ്സിലാക്കാന്‍ ആ പാവം കാവല്‍കാരന് കഴിയാതെ പോയത്.
ചിന്തകള്‍ കോട്ട കെട്ടി പൊക്കി കൊണ്ടിരുന്നു.നേരവും പോയ്കൊണ്ടിരുന്നു.പെട്ടന്ന് അമ്മ വന്നു ചുമലില്‍ കൈ വച്ചപ്പോള്‍ അവളൊന്നു ഞെട്ടി.
"അല്ല ഗൌര്യെ നീ ഇന്നലേം ഉറങ്ങീലെ...നെന്റെ കണ്ണെന്താ നിറഞ്ഞിരിക്കണേ?"
"ഒന്നൂല അമ്മ..."അവളുടെ ശബ്ദം ഇടറി.
"ഒന്നോല്ലാണ്ട് പിന്നെ കരയാ?"
"എന്റെ മരണ ശേഷം അതിനെ കുറിച്ചോര്‍ത്തു കരയാന്‍ എനിക്കാവില്ലല്ലോ.....അത് കൊണ്ട് ഞാന്‍ ഇപ്പോളെ കരയുന്നു..."അവള്‍ അലക്ഷ്യമായി പറഞ്ഞു.
"നിനക്ക് പ്രാന്താ.....ഇങ്ങനെ ചടഞ്ഞു ഇരിക്കാണ്ട് പുറതൊക്കെയിറങ്ങി നടക്ക് "
അമ്മ തിരിഞ്ഞു നടന്നു.
അതിനു പുറതെന്താ ഉള്ളത്?അവള്‍ക്കു ആവശ്യമുള്ളതൊക്കെ ആ മുറിയില്‍ തന്നെയുണ്ട്‌!ഫാന്‍,ബ്ലേഡ്,ഉറക്ക ഗുളിക......മരിക്കുവാന്‍ ഒരു കാരണം ഇല്ലാത്തത് കൊണ്ട് ജീവിതം മുന്നോട്ടു പോകുന്നുവെന്ന് മാത്രം............!

3 comments:

  1. യ്യോ....എന്താ ഈ പറയണേ.???!!!

    ReplyDelete
  2. അയ്യോ ..എന്താപ്പോ ഇത് ഇങ്ങനെ ?? ന്തായാലും നന്നായിരിക്കുന്നു മാളൂ...ആശംസകള്‍... :):)

    ReplyDelete
  3. chindhakaludea aazngalileakku chindhikkumbol chilappol manasu pakachu pokum...

    Ezuthuvaan vendi orikkalum chindhikkaruthu...
    Chindhichu kondu ezuthanam....
    Athanu mansinum,vaayikkunnavarkkum rasam...

    Nannayi ezuthunnu...

    Best wishes

    ReplyDelete

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....